പാസ്റ്ററുടെ ബൈക്കിനും വീടിനും അക്രമികൾ തീയിട്ടു

ആന്ധ്രാ: കിഴക്ക് ഗോദാവരി ജില്ലാ ജില്ലയിലെ തോണ്ടാങ്കി മണ്ഡലത്തിൽ ഏ. വി. നഗരം എന്ന ഗ്രാമത്തിൽ നിന്നുള്ള പാസ്റ്റർ ജോൺ പോൾ ഏലിയാസ് ഗംഗ റെഡ്ഡി 2000 മുതൽ ഗെത്സെമൻ സഭയിൽ ശുശ്രൂഷകനാണ്. ഓരോ ഞായറാഴ്ചയും 80 വിശ്വാസികൾ ആരാധനയ്ക്കായി അവിടെ കൂടിവരുന്നു.

ഏപ്രിൽ 18 നാണ് പാസ്റ്റർ തന്റെ സഹപാഠിയുമായി എ.വി. നഗറിൽ നിന്നും ഏഴ് കിലോമീറ്റർ അകലെ തൻഡനഗി എന്ന ഗ്രാമത്തിൽ ഒരു പ്രാർഥന യോഗത്തിനായി പോയി രാത്രി 11.30 നാണ് മടങ്ങി വന്ന് കിടന്നുറങ്ങിയത്, എന്നാൽ രാത്രി 12.30 ന് ചുറ്റുമുള്ളവരുടെ ബഹളം കേട്ട് ഞെട്ടി ഉണർന്നു നോക്കിയപ്പോൾ കണ്ട കാഴ്ച ബൈക്കിനും വീടിനും തീയിട്ടതായും ആൾക്കാർ തീയണക്കാൻ ശ്രമിക്കുന്നതുമാണ്.

പെർസിക്യൂഷൻ റിലീഫ് പ്രവർത്തകർ സംഭവ സ്ഥലം സന്ദർശിച്ചപ്പോൾ പാസ്റ്റർ ജോസഫ് പോൾ പ്രതികരിച്ചത് ഉൾഗ്രാമം ആയതുകൊണ്ട് പരാതി ഒന്നും പോലീസിൽ ഇതുവരെ കൊടുത്തിട്ടില്ലെന്നും, പോലീസിൽ പരാതി കൊടുത്തു സമൂഹത്തെ കൂടുതൽ തങ്ങളിൽ നിന്ന് അകറ്റാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

സഭയ്ക്ക് നേരെ അക്രമം ഉണ്ടാകുന്നതു ആദ്യമല്ലെന്നും പാസ്റ്റർ പറഞ്ഞു. 8 വർഷം മുൻപ്, യേശുക്രിസ്തുവിന്റെ വിശ്വാസം നിമിത്തം തന്റെ പിതാവിന് ക്രൂരമായി മർദ്ദനമേറ്റു. അതിനു ഒരു വർഷത്തിന് ശേഷം സഭാഹാൾ കത്തിച്ചു ചാമ്പലാക്കിയെന്നും, കഴിഞ്ഞ ഒരു മാസം മുമ്പ്, തന്റെ സഭയുടെ ജനൽ ചില്ലുകൾ അക്രമികൾ തകർത്തു എന്ന് അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചു.

എന്നിരുന്നാലും, പാസ്റ്റർ അവന്റെ കുടുംബം യേശുവിലുള്ള അവന്റെ വിശ്വാസത്തിലും വിശ്വാസത്തിലും ഉറച്ചുനിൽക്കുന്നു.

അവിടെയുള്ള ദൈവദാസനായും വിശ്വാസികൾക്കായും പ്രാർഥിക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading