ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തെക്കോസ്തൽ ചർച്ചസ് (AUPC) 2026–2027 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു
ദൈവത്തിന്റെ വിശ്വസ്തതയ്ക്കും വഴിനടത്തലിനും അളവറ്റ കൃപയ്ക്കും സകല മഹത്വവും അർപ്പിച്ചുകൊണ്ട്, ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തെക്കോസ്തൽ ചർച്ചസ് (AUPC), ശുശ്രൂഷയുടെ 14-ാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. കഴിഞ്ഞ പതിനാലു വർഷങ്ങൾ ആത്മീയ വളർച്ചയുടെയും, സമർപ്പണത്തിന്റെയും, ഓസ്ട്രേലിയയിലുടനീളമുള്ള പെന്തെക്കോസ്തൽ സഭകളുടെയും വിശ്വാസിസമൂഹത്തിന്റെയും ഐക്യത്തിനായുള്ള അചഞ്ചലമായ ദർശനത്തിന്റെയും അനുഗ്രഹീതമായ യാത്രയാണ് ഞങ്ങൾക്ക് പറയാനുള്ള സാക്ഷ്യം.
പുതിയ ശുശ്രൂഷാവർഷത്തിലേക്ക് പ്രാർത്ഥനയോടെ പ്രവേശിക്കുമ്പോൾ, യേശുക്രിസ്തുവിന്റെ സുവിശേഷം കൂടുതൽ ശക്തമായി പ്രഘോഷിക്കുന്നതിനും, പ്രാദേശിക സഭകളെ ബലപ്പെടുത്തുന്നതിനും, ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലുമുള്ള വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത പുതുക്കുന്നു. പ്രത്യേകിച്ച് അടുത്ത തലമുറയെ ലക്ഷ്യമാക്കി, വിശ്വസ്തരായ ക്രിസ്തുശിഷ്യന്മാരും ആത്മാർത്ഥരായ ദൈവദാസന്മാരുമായി യുവജനങ്ങളെ പരിശീലിപ്പിക്കുകയും, ശക്തീകരിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ദൗത്യം.
2026–2027 ദേശീയ എക്സിക്യൂട്ടീവ് നേതൃത്വം:
പ്രസിഡന്റ്: പാസ്റ്റർ ജെയിംസ് ജോൺ
വൈസ് പ്രസിഡന്റ്: പാസ്റ്റർ ജെസ്വിൻ മാത്യൂസ്
സെക്രട്ടറി: സുവി. ടോണി ഫിലിപ്പ്
ജോയിന്റ് സെക്രട്ടറി: സുവി. സാം ഫിലിപ്പ്
ട്രഷറർ: സുവി. മനു പുതുപ്പള്ളി
ജോയിന്റ് ട്രഷറർ: സുവി. സ്റ്റാൻലി തോമസ്
ഇവർക്കൊപ്പം, ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്ന 42 അംഗ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി ഈ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ദൈവത്തിന്റെ മഹത്വത്തിനായി എളിമയോടും സത്യസന്ധതയോടും ഐക്യത്തോടും കൂടി ക്രിസ്തുവിനെ ശുശ്രൂഷിക്കുവാൻ പ്രതിജ്ഞാബദ്ധരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.
AUPCയുടെ ഈ ശുശ്രൂഷയിൽ പ്രാർത്ഥനയാലും സേവനത്താലും പ്രോത്സാഹനത്താലും വിശ്വസ്തതയോടെ കൂടെ നിന്ന എല്ലാ ദൈവദാസന്മാർക്കും, സഭകൾക്കും, വിശ്വാസികൾക്കും, സന്നദ്ധ പ്രവർത്തകർക്കും, കുടുംബങ്ങൾക്കും ഞങ്ങളുടെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. നിങ്ങളുടെ സഹകരണവും പിന്തുണയും ഈ ശുശ്രൂഷയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ദൈവം നമ്മെ ഉപയോഗിച്ച് അതിശയകരമായ കാര്യങ്ങൾ പ്രവർത്തിക്കുമെന്ന ഉറച്ച പ്രത്യാശയോടും പ്രാർത്ഥനയോടും, എക്സിക്യൂട്ടീവ് കമ്മിറ്റി 2026-2027.


- Advertisement -


Comments are closed.