ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങളിൽ നീതി ലഭിക്കണം; പ്രമേയവുമായി സി ഇ എം

തിരുവല്ല: രാജ്യത്ത് ക്രൈസ്തവരും മിഷണറിമാരും ക്രിസ്ത്യൻ സ്ഥാപനങ്ങളും ആരാധനാലയങ്ങളും വലിയ ആക്രമണങ്ങൾ നേരിടുകയാണ്. പ്രത്യേകിച്ച് ഛത്തീസ്ഗഡ്, ഹരിയാന, ജാർഖണ്ഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ആരാധനാലയങ്ങൾ തീ വച്ച് നശിപ്പിച്ചും മിഷനറിമാരെ ശാരീരികമായി മർദ്ദിച്ചും ആയുധങ്ങൾ ഉപയോഗിച്ച് മുറിവേല്പിച്ചും ഭീഷണിപ്പെടുത്തുകയുമാണ്. മിഷനറിമാരെ കള്ളക്കേസിൽ കുടുക്കിയും ജാമ്യം ഇല്ലാത്ത വകുപ്പ് ചുമത്തി ജയിലിൽ അടച്ചും പീഡിപ്പിക്കുകയാണ്. മതപരിവർത്തന നിരോധന നിയമങ്ങൾ പോലെയുള്ള കരിനിയമങ്ങൾ നടപ്പിലാക്കിയും UAPA ചുമത്തിയും സുവിശേഷ പ്രവർത്തകരെ പീഡിപ്പിക്കുകയാണ്.

ജാമ്യം ലഭിക്കാതെ ഇന്നും മധ്യപ്രദേശ്, ഉത്തർപ്രദേശ് ജയിലുകളിൽ പാസ്റ്റർന്മാർ/ വൈദികർ കിടപ്പുണ്ട്. നോട്ടീസ് പോലും നൽകാതെ കർണാടകയിൽ അടക്കം സഭാഹാളുകൾ അടച്ചു പൂട്ടുകയാണ്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ നിയമത്തിൻ്റെ മുന്നിൽ എത്തിച്ച് ക്രൈസ്തവർക്കും മിഷനറിമാർക്കും നീതി ലഭ്യമാക്കണമെന്നും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകണമെന്നും സി ഇ എം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഗാസിയാബാദിൽ ഇന്ദിരാപുരം ശാരോൻ ഫെലോഷിപ്പ് ചർച്ച് പാസ്റ്റർ സന്തോഷ് എബ്രഹാമിനെയും ഭാര്യ ജിജി സന്തോഷിനെയും മത പരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയും സി ഇ എം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

പീഡനം കൊണ്ടോ അടിച്ചമർത്തൽ കൊണ്ടോ, തടവറയിൽ അടച്ചതുകൊണ്ടോ ക്രൈസ്തവ മാർഗത്തെ തകർക്കുവാനോ തടയുവാനോ കഴിയില്ലായെന്നത് കാലം തെളിയിച്ചിട്ടുള്ളതാണ്. നാളെയും അത് സംഭവിക്കും. ഭാരതത്തിൽ സുവിശേഷത്തിനും, സുവിശേഷകർക്കുമേതിരെ പീഡനം വർധിക്കുമ്പോൾ സഭയുടെ യുവജനങ്ങൾ ദൗത്യത്തിൽ നിന്ന് പിന്മാറാതെ സുവിശേത്തിന് വേണ്ടി ജീവൻ നൽകുവാൻ ഒരുക്കമുള്ളവരായി മാറണമെന്ന് പ്രമേയത്തിൽ രേഖപ്പെടുത്തി.

രാജ്യത്തുടനീളം മതന്യൂനപക്ഷങ്ങൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. ശരോൻ ഫെലോഷിപ്പ് ചർച്ചിന്റെ യുവജന സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ച ലികൾ മൂവ്മെന്റ് ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ പി തോമസ് പ്രമേയം അവതരിപ്പിച്ചു. പാസ്റ്റർമാരായ ജോസ് ജോർജ്, വർഗീസ് എം ജെ, ടോണി തോമസ്, ഹാബേൽ പി ജെ എന്നിവർ പ്രസംഗിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.