ക്രൈസ്തവർക്ക് നേരെയുള്ള പീഡനം വർധിക്കുന്നു

ഓസ്ട്രിയ: ലോകത്തിൽ ക്രൈസ്തവർക്കു നേരേയുള്ള അതിക്രമങ്ങൾ മുൻ വർഷത്തേക്കാൾ വർധിച്ചു. ‘ഓപ്പൺ ഡോർസ്’ എന്ന സന്നദ്ധസംഘടനയുടെ റിപ്പോർട്ടനുസരിച്ച്
2020-ൽ അൻപതു രാജ്യങ്ങളിലായി 30 കോടിയിലേറെ ക്രൈസ്തവർ വിവിധ തരത്തിലുള്ള പീഡനങ്ങൾക്കും വിവേചനങ്ങൾക്കും അക്രമങ്ങൾക്കും വിധേയരായി. മുൻവർഷം ഇത് 26 കോടിയായിരുന്നു.
2002 മുതൽ ഉത്തരകൊറിയയിലാണ് ഏറ്റവുമധികം ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നത്. പതിനായിരക്കണക്കിനു ക്രൈസ്തവർ ജയിലുകളിലാണ്. മറ്റനേകം പേർ നിർബന്ധിതമായി തൊഴിൽ ക്യാമ്പുകളിലും.
കൊറിയയ്ക്കു പിന്നിൽ അഫ്ഗാനിസ്ഥാൻ, സോമാലിയ, ലിബിയ, പാക്കിസ്ഥാൻ, എറിട്രിയ, യെമൻ, ഇറാൻ, നൈജീരിയ എന്നീ രാജ്യങ്ങളാണ്. ക്രൈസ്തവ പീഡനങ്ങൾ കൂടുതലായി നടന്ന രാജ്യങ്ങൾ മൊസാംബിക്, കോംഗോ, തുർക്കി, ഇറാക്ക്, ചൈന എന്നിവയാണ്. 2018-ൽ ചൈനയുടെ സ്ഥാനം 43 ആയിരുന്നത് ഇപ്പോൾ 17 ആണ്.
2013 മുതൽ ചൈനയിൽ 18,000 ക്രൈസ്തവ സ്ഥാപനങ്ങൾ നശിപ്പിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്തിട്ടുണ്ട്. ആരാധനാക്രമങ്ങൾ മുഴുവൻ റിക്കോർഡ് ചെയ്യുന്നു. കുട്ടികളും യുവജനങ്ങളും ദേവാലയ കർമങ്ങളിൽ പങ്കെടുക്കാൻ പാടില്ല. ക്രൈസ്തവ മത ചിഹ്നങ്ങൾ മാറ്റി പകരം രാഷ്‌ട്രത്തലവന്‍റെ ചിത്രമാണ് പള്ളികളിൽ സ്ഥാപിച്ചിരിക്കുന്നത്.
2020-ൽ 4761 ക്രൈസ്തവർ വിശ്വാസത്തിന്‍റെ പേരിൽ വധിക്കപ്പെട്ടു. 2019-ൽ ഇത് 2983 പേരായിരുന്നു. നൈജീരിയയിൽ മാത്രം 3530 പേരാണ് കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത്. സബ് സഹാറൻ ആഫ്രിക്കയിൽ ക്രൈസ്തവർക്കു നേരെ പീഡനം വളരെ വർദ്ധിച്ചിരിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.