ട്രംപിനോടുള്ള തോല്‍വിയെ അതിജീവിച്ചത് പ്രാർത്ഥനയിലൂടെയെന്ന് ഹിലരി ക്ലിന്‍റണ്‍
ട്രംപിനോടുള്ള തോല്‍വിയെ അതിജീവിക്കാന്‍ ശക്തി നല്കിയത് പ്രാര്‍ത്ഥനയാണെന്ന് അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഹിലാറി ക്ലിന്റൻ.
ജീവിതത്തില്‍ നേരിട്ട പരാജയങ്ങളെയും വിവിധതരത്തിലുള്ള തിരിച്ചടികളെയും അതിജീവിക്കാന്‍ തനിക്കെന്നും കരുത്തായത് പ്രാര്‍ത്ഥനയായിരുന്നുവെന്ന് ഹിലരി ക്ലിന്‍റണ്‍.
റിവർസൈഡ് പള്ളിയിൽ നടന്ന ഒരു ചടങ്ങിനിടെയാണ് തന്‍റെ വിശ്വാസജീവിതത്തെയും പ്രാര്‍ത്ഥനയിലൂടെ നേടിയെടുത്ത ആത്മധൈര്യത്തെയും കുറിച്ച് ഹിലരി പങ്കുവച്ചത്. ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ പരാജയമായിരുന്നു അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനോടുള്ള തോൽവി .
അവസാന നിമിഷം വരെ വിജയിക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷേ പരാജയപ്പെട്ടപ്പോള്‍ അത് ജീവിതത്തിൽ വലിയ ആഘാതമായി. സംസാരിക്കാനുള്ള ശേഷി പോലും നഷ്ടപ്പെട്ടു. പരാജയത്തകർച്ച മറികടക്കാൻ പല മാർഗങ്ങളും അവലംബിച്ചു. പക്ഷേ അതില്‍ പ്രാര്‍ത്ഥനയായിരുന്നു ഏറ്റവും ഫലപ്രദം. ഹിലരി പറഞ്ഞു.
ഇതിന് മുൻപും പ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ച് ഹിലരി വ്യക്തമാക്കിയിട്ടുണ്ട്. ഉറച്ച ദൈവ വിശ്വാസിയാണ് മുൻ അമേരിക്കൻ പ്രസിഡന്റായ ബിൽ ക്ലിന്റെന്റെ ഭാര്യയായ ഹിലരി.