സ്കോട്‌ലൻഡിനെ ഇനി പാക് വംശജൻ ഹംസ യൂസഫ് നയിക്കും

ഗ്ലാസ്ഗോ: ബ്രിട്ടന്‍റെ ഭാഗമായ സ്കോട്‌ലൻഡിന്‍റെ ഭരണസാരഥ്യം പാക്കിസ്ഥാൻ വംശജനായ ഹംസ യൂസഫിന്. ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ്എൻപി) നേതൃസ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഹംസ ജയിച്ചു.

പാർലമെന്‍റിലെ വോട്ടെടുപ്പിൽകൂടി ജയിക്കുന്നതോടെ അദ്ദേഹം സ്കോട്‌ലൻഡിന്‍റെ പ്രഥമമന്ത്രി (ഫസ്റ്റ് മനിസ്റ്റർ) ആയി ചുമതലയേൽക്കും. ആദ്യമായാണ് ഏഷ്യയിൽനിന്നുള്ള ന്യൂനപക്ഷ വംശജൻ സ്കോട്‌ലൻഡിൽ ഭരണാധികാരിയാകുന്നത്. 37 വയസ് മാത്രമുള്ള അദ്ദേഹം ബ്രിട്ടനിലെ പ്രധാന പാർട്ടിയുടെ അധ്യക്ഷപദവയിലെത്തുന്ന ആദ്യ മുസ്‌ലിമെന്ന റിക്കാർഡും സ്വന്തമാക്കി.

അറുപതുകളിൽ പാക്കിസ്ഥാനിൽനിന്നു കുടിയേറിയവരുടെ പിന്മുറക്കാരനായ ഹംസ നിലവിൽ സ്കോട്‌ലൻഡിലെ ആരോഗ്യമന്ത്രിയാണ്. മുന്പ് നിയമമന്ത്രിപദവും വഹിച്ചിട്ടുണ്ട്.

എട്ടു വർഷം ഫസ്റ്റ് മനിസ്റ്റർ ആയിരുന്ന നിക്കോളാ സ്റ്റർജൻ കഴിഞ്ഞമാസം അപ്രതീക്ഷിതമായി രാജിവച്ച പശ്ചാത്തലത്തിലാണ് പുതിയ നേതാവിനെ കണ്ടെത്തേണ്ടിവന്നത്. പാർട്ടിയിൽ നടന്ന തെരഞ്ഞെടുപ്പിൽ കേറ്റ് ഫോബ്സ്, ആഷ് റീഗൻ എന്നീ എതിരാളികളെയാണ് ഹംസ തോൽപ്പിച്ചത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.