കവിത: കാനാവിൽ കല്യാണത്തിലെ ഒരു വിരുന്നുകാരൻ | സനില്‍ ഏബ്രഹം

പണ്ടൊരു കാനായിലുണ്ടായൊരു വേളിയിൽ,
വിരുന്നിനായ് ഞാനും പോയി .
കണ്ടതിലും മേലെയായിരുന്നാച്ചന്തം, എങ്ങും നിറങ്ങൾ മനോഹരമാം വിധം.

News Middle Advt Banner

ചെമ്മേ വർണ്ണങ്ങളാൽ ഭംഗിതീർത്തയീ, മണ്ഡപമെങ്ങും അതിരമണീയമാക്കും
തങ്കനിർമിതമാം പീഠങ്ങളുമ്മെല്ലാം,
ചുറ്റും വിടർത്തിയ കംമ്പളവും.

കണ്ടറിഞ്ഞുള്ളു നിറഞ്ഞുയെൻ, കൊതിയോടെ പന്തിയും പൂർത്തി ചെയ്തു പിന്നെ,
വീഞ്ഞിനായി നിന്നപ്പോൾ, കേട്ടറിഞ്ഞു വിളമ്പിനായിനിയില്ലെന്നും.

വേണ്ടുവോളെല്ലാമുണ്ടായിരുന്നെങ്കിലും, വേണ്ടതില്ലാതെ നിന്ദിതനായി-
എന്തുചെയ്യുമെന്ന് ചിന്തിച്ചുലഞ്ഞീടുമോരപ്പനെ കണ്ടുഞാൻ അന്നവിടെ.

വീഞ്ഞിനായോടിയലഞ്ഞു മനം തകർന്നീതാതനെ യൊന്നു ഓർത്തു പോയ്‌ ഞാൻ.
എന്തുചെയ്താലും ആ പന്തിയങ്ങുതീർക്കാൻ, വെമ്പലായ്തേങ്ങുന്നൊരപ്പ നിവൻ.

കണ്ടകുറവുകൾ പങ്കുവച്ചീടുവാൻ, വ്യഗ്രമായ് നിൽക്കുന്ന മാനവരും.
പകയോടെ കൈപ്പുശരങ്ങളാൽ പഴിചാരും, ഉറ്റോരെയും കണ്ടു അന്നവിടെ.

എന്നാൽ

നിറവുള്ള നാഥൻ നിറക്കുന്ന നാഥന്റെ , സാന്നിധ്യമവിടുണ്ടെന്നതോർത്തില്ലാതാരും.
കുറവെല്ലാം കുളിർമഴയായി മാറ്റുന്നോരുടയോന്റെ സാമിപ്യമ്മറിഞ്ഞില്ലാതാനും.

എല്ലാമ്മറിയുന്ന എല്ലാം മുൻകാണുന്ന, ഈ ലോകനാഥനുൾകണ്ടു ഇതെല്ലാം.
നീക്കിയാഭാരങ്ങൾ മാറ്റിയാദുഃഖങ്ങൾ,
വീര്യമേറും പുതുവീഞ്ഞിൻ നിറവിനാൽ തന്നെ.

കണ്ടു ഞാൻ കണ്ണുകുളിരെയാ സാന്നിഥ്യം, കേട്ടുഞാൻ തന്നുടെ ജീവവചസുകൾ.
അറിഞ്ഞുഞാനവനൽഭുതങ്ങളുമന്നു,
രുചിയേറും വീര്യമാം പുതു വീഞ്ഞിനാലെ .

അതുകൊണ്ട്

ഉയിരേയൊള്ള നാഥൻ ഉയർത്തുന്ന നാഥൻ, ഈ ഉലകത്തിലുണ്ടെന്നതോർക്കുക നീയും.
നീറും നിരാശയും രോഗദുഖങ്ങളും
നീക്കുംനാഥ നുണ്ടന്നറിയുക നീയും.

കൈപ്പിടിച്ചുയർത്തി താങ്ങിനടത്തുന്നോൻ കൈ വിടില്ലെന്നും വെറുക്കില്ലെന്നും.
പോകാമീനാഥന്റെ ഒപ്പമെപ്പോഴും, തീർക്കമീയാത്രയീ നാഥനായി.

സനിൽ എബ്രഹാം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading