യു.എ.ഇ. പുതിയ നിയമം: 20-07-2020

യു.എ.ഇ.യിലേക്ക് പുറപ്പെടുന്ന യാത്ര ക്കാരുടെ അടിയന്തിര ശ്രദ്ധക്ക്:

യാത്രക്കാർ പാലിക്കേണ്ട കോവിഡ് 19 നിബന്ധനകളിൽ യു.എ.ഇ.യിൽ ഇന്ന് നിയമങ്ങളിൽ ചില മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ഇന്നലെ വരെ ഐ.സി.എ അപ്രൂവൽ കിട്ടി കഴിഞ്ഞാൽ കേരളത്തിലെ പ്രധാന ലാബോറട്ടറികളിൽ നിന്നും കോവിസ് ടെസ്റ്റ് ചെയ്ത് റിസൽട്ട് വാങ്ങിയ ശേഷം നെഗറ്റീവാണെങ്കി ൽ യാത്ര ചെയ്യാമായിരുന്നു.

എന്നാൽ ഇനി മുതൽ ഐ.സി.എ. അപ്രൂവൽ ലഭ്യമായവർക്ക് ആ  അപ്രൂവൽ സസ്പന്റ് ചെയ്ത് കഴിഞ്ഞു. പകരം പ്യൂർ ഹെൽത്തിന്റെ മറ്റൊരു ലിങ്ക് ലഭ്യമാകുന്നതാണ്. ലഭ്യമാകുന്ന പുതിയ ലിങ്കിൽ കയറി യു.എ.ഇ. ഗവർമ്മെണ്ടിന്റെ എക്കൗണ്ടിൽ ടെസ്റ്റിനായി പണം അടക്കണം. 221 യു.എ.ഇ. ദിർഹമാണ് കോവിഡ് ടെസ്റ്റിനായി പ്യൂർ ഹെൽത്തിന്റെ യു.എ.ഇ ലിങ്കിൽ അടക്കേണ്ടത്.

ലിങ്കിൽ പണം അടക്കുന്നതോടെ നമ്മു ടെ പ്രദേശത്തുള്ള യു.എ.ഇ. പ്യൂർ ഹെൽ ത്ത് അംഗീകരിച്ച ലാബോറട്ടറികളുടെ ലിസ്റ്റ് ലഭ്യമാകും. ലിസ്റ്റിൽ കാണുന്ന മൈക്രോ ലാബോറട്ടറികളിൽ മാത്രമേ മേലാൽ പരിശോധന നടത്തുവാൻ അനുവാദമുള്ളത്. ലിങ്കിൽ പണം അടച്ച ശേഷം അതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് വെക്കുക. സക്രീൻ ഷോട്ടുമായി പ്യൂർഹെൽത്തി ന്റെ അംഗീകാരമുള്ള മൈക്രോ ഹെൽത്ത് ലബോറട്ടറികളിൽ നിന്ന് മാത്രം കോവിഡ് ടെസ്റ്റുകൾക്ക് വിധേയമാകുക. കേരളത്തിലെ ആശുപത്രികളിൽ ടെസ്റ്റി നായി പണം അടക്കേണ്ടതില്ല.

ടെസ്റ്റ് റിസൽട്ട് മൈക്രോ ലാബോറട്ടറിയി ൽ നിന്നും യു.എ.ഇ. ആരോഗ്യ വകുപ്പിന് നേരിട്ടാണ് അയക്കുക .പോസിറ്റീവോ – നെഗറ്റീവോ എന്ന കാര്യം കുറിപ്പിലൂടെ അറിയിക്കും. ഫുൾ റിപ്പോർട്ടിന്റെ പകർപ്പ് നമുക്ക് ലഭ്യമാകില്ല. .

യു.എ ഇ. ഗവർമ്മെണ്ട് ആ റിസൽട്ട് ഓൺലൈനിൽ പരിശോധിച്ച ശേഷം പുതിയ ഐ.സി.എ. അപ്രൂവൽ നൽകും. പുതിയ ഐ.സി. എ. പാസ്സ് ലഭിച്ച ഉടനെ 72 മണിക്കൂറിനകം യു.എ. ഇ. യിൽ ഇറങ്ങണം. ഇന്നലെവരെ ഐ.സി.എ. അപ്രൂവൽ എടുത്തിട്ടുള്ളവർ യാത്രക്ക് വേണ്ടി ടിക്ക റ്റ് എടുക്കരുത്.

കോഴിക്കോട് ജില്ലയിൽ കുറ്റ്യാടി,തൊണ്ടി യാട്, താമരശ്ശേരി, കോഴിക്കോട് തുടങ്ങി യ പല നഗരങ്ങളിലും മൈക്രോ ഹെൽ ത്ത് ലാബോറട്ടറികൾ ഉണ്ട്. കേരളത്തി ന്റെ ഓരോ ജില്ലകളിലും പ്രമുഖ ലാബുക ളാണ് പ്യൂർ ഹെൽത്ത് സജ്ജമാക്കിയത്. 72 മണിക്കൂറിനകം യാത്രക്ക് പുറപ്പെടുന്ന രീതിയിലാവണം പരിശോധനക്ക് വിധേ യമാകേണ്ടത്. പുതിയ ലിങ്കിൽ ഐ.സി. എ. അപ്രൂവലിനായി ക്ലിക്ക് ചെയ്യുന്നത് മുതൽ ജാഗരൂകരായിരിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.