വിവാഹത്തിന് വധു ഗൗണിട്ടു; ശവസംസ്കാര ശുശ്രൂഷയിൽ നിന്ന് സഭ വിട്ടു നിന്നു

ഷാജി ആലുവിള

തിരുവനന്തപുരം: കഴിഞ്ഞ മാസം, തിരുവനന്തപുരം ജില്ലയിലുള്ള ഒരു പ്രമുഖ പെന്തക്കോസ്തു സഭയുടെ നേതൃത്വത്തിൽ വിവാഹ നിശ്ചയം നടന്ന വിവാഹത്തിന് വധു ഗൗണിട്ട കാരണത്താൽ ആ കുടുംബത്തെ സഭയിൽ നിന്നും പുറത്താക്കി. വിവാഹ ശേഷം, വധുവിന്റെ രോഗിയായി കിടന്ന മുത്തശ്ശി മരണപ്പെട്ടു. വധു ഗൗണിട്ട കാരണത്താൽ, സംസ്കാര ശുശ്രൂഷക്കോ അല്ലാതെയോ ഈ സഭയും ശുശ്രൂഷകനും ആ ഭവനത്തിലേക്കു കയറുകയോ, സഹകരിക്കുകയോ ചെയ്തില്ല. വിവാഹ നിശ്ചയം കഴിഞ്ഞ്, വിവാഹക്കുറി കൊടുത്തശേഷം, വധുവിന്റെ പിതാവിനെ, സഭാ സെക്രട്ടറി ഫോണിൽ വിളിച്ച് ഗൗൺ വിഷയം ഉന്നയിച്ച്, ആ കുടുംബം ആരാധനാ ചട്ടങ്ങളിൽ നിന്നു വിട്ടുനിൽക്കണം എന്ന്‌ അറിയിച്ചു. ആ വാക്കിന്റെ അടിസ്ഥാനത്തിൽ ആകാം, മുത്തശ്ശിയുടെ നിര്യാണത്തിൽ സഭ വിട്ടു നിന്നത് എന്ന് വധുവിന്റെ, പിതാവ് ക്രൈസ്തവ എഴുത്തുപുര പ്രതിനിധി ഷാജി ആലുവിളയോട് പറഞ്ഞു. വധുവിന്റെ അമ്മയുടെ മൂത്ത സഹോദരൻ ഈ സംഘടനയുടെ ഡിസ്ട്രിക്ട് ജോയിന്റ് സെക്രട്ടറിയും സഭാശുശ്രൂഷനും ആണ്. അദ്ദേഹത്തോടൊപ്പം ആയിരുന്നു പരേത തമാസിച്ചിരുന്നത്. ആ പ്രാദേശിക സഭയുടെ ചുമതലയിൽ ആയിരുന്നു സംസ്കാരം നടന്നത്.

News Middle Advt Banner

വിവാഹ നിശ്ചയം, ഇവരുടെ തിരുവനന്തപുരത്തെ മാതൃസഭയിലും, വിവാഹം, കഴിഞ്ഞ 26 നു വരന്റെ, ഏറണാകുളത്തുള്ള സഭയുടെ ചുമതലയിലും ആയിരുന്നു നടന്നത്. രണ്ട് സഭകളും ഒരേ പ്രസ്ഥാനത്തിലാണ് എന്നുള്ളതാണ് ഇതിലെ മറ്റൊരു പ്രത്യേകത. ഈ നടപടിയിൽ അപഹാസ്യരായിരിക്കയാണ് ഈ കുടുംബം. വിവാഹത്തിലും, ശവസംസ്കാര ശുശ്രൂഷയിലും ഈ സഭ, നിഷേധാത്മക നിലപാടെടുത്തത്, പെന്തക്കോസ്ത് സമൂഹത്തിനു തന്നെ അപമാനകരമായിരിക്കുകയാണ്. ഇങ്ങനെയുള്ള ദുർവാശികളും നിലപാടുകളും, ക്രിസ്തുവിന്റെ സ്നേഹം പ്രഘോഷിക്കുന്നവർ വച്ച് പുലർത്തുന്നത്, സഭകൾക്ക് ഭാവിയിൽ തിരിച്ചടിയാവാനുള്ള സാധ്യത തള്ളിക്കളയരുത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading