പ്രത്യേക പ്രാർത്ഥനയ്ക്ക്

ഛത്തീസ്ഗഡ് : ഛത്തീസ്ഗഡിലെ ഉസൂർ
ഗ്രാമത്തിൽ ഇന്റർനാഷണൽ പ്രയർ ഫെൽലോഷിപപ്പിൽ (പ്രാത്ഥനാസംഗമം) ദൈവവേലയിൽ ആയിരിക്കുന്ന പാസ്റ്റർ സമർപ്പൺ റാവുവിനെയും ഭാര്യയെയും ഞാറാഴ്ച ആരാധന കഴിഞ്ഞ സമയത്ത് നാക്സലൈറ്റ് എന്ന് പറഞ്ഞ് ഒരുകൂട്ടം ആൾക്കാർ ക്രൂരമായി മർദ്ദിക്കയുണ്ടായി. ഫോൺ പിടിച്ചെടുത്തു. തടയാൻ ചെന്ന വിശ്വസികളെയും ഉപദ്രവിച്ചു. ഈ ഗ്രാമത്തിൽ ആരെയും മതം മാറ്റണ്ട എന്നു പറഞ്ഞാണ് ഉപദ്രവിച്ചത്. പാസ്റ്റന്റെ രണ്ട് കുഞ്ഞുങ്ങൾ സുരക്ഷിതർ ആണ്. ചർച്ചിലെ ഉപകരണങ്ങൾ, ബൈബിൾ എന്നിവ നശിപ്പിച്ചു.കർത്താവിന് വേണ്ടി ഉത്സാഹത്തോടെ ഓടി നടന്നു തദേശിയരുടെ ഇടയിൽ പ്രവർത്തിച്ച് അനേകം ആത്മാക്കളെ നേടിയ പാസ്റ്റർ അവശനിലയിൽ ഹോസ്പിറ്റലിൽ പോലും പോകാൻ കഴിയാതെ ഭവനത്തിൽ പാർക്കുകയാണ്. ആ ദേശത്തെ പ്രവർത്തനങ്ങളെയും, പാസ്റ്റർനെയും കുടുംബത്തെയും ഓർത്ത് പ്രാർത്ഥിക്കണമേ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading