പ്രതിദിന ധ്യാന ചിന്തകൾ : കാവൽക്കാരാ രാത്രിയെന്തായി? | ജെ.പി വെണ്ണിക്കുളം
സേയീരിൽ നിന്നും ഉയർന്ന ശബ്ദമാണിത്. കഷ്ടത തീരുവാൻ ഇനിയെത്ര സമയമുണ്ട് എന്നു ചോദിക്കുമ്പോൾ കാവൽക്കാരൻ നൽകുന്ന മറുപടി ആശാവഹമല്ല. കാവൽക്കാരൻ പറഞ്ഞത്, പ്രഭാതത്തിന്റെയും രാത്രിയുടെയും അടയാളങ്ങൾ കാണാനുണ്ട് എന്നാണ്. അതായത് പ്രഭാതത്തിനു വേണ്ടി കാത്തിരിക്കുന്നവർക്ക് പ്രഭാതവും രാത്രിക്കായി കാത്തിരിക്കുന്നവർക്ക് അന്ധകാരവും ഉണ്ടാകുമെന്ന് അർത്ഥം. ഇതു മടങ്ങിവരവിനുള്ള സന്ദേശമായാണ് കാണേണ്ടത്.
ധ്യാനം: യെശയ്യാ 21
ജെ പി വെണ്ണിക്കുളം

- Advertisement -

