ഓസ്ട്രേലിയയ്ക്ക് ആദ്യത്തെ പെന്തക്കോസ്ത് പ്രധാനമന്ത്രി

കാൻബറ: ലിബറൽ പാർട്ടിയുടെ നേതാവായ സ്കോട്ട് മോറിസൺ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായി ഇന്ന് തിരഞ്ഞെടുക്കപ്പെട്ടു.

ജൂലി ബിഷപ്പിനെയും പീറ്റർ ഡട്ടനെയും പരാജയപ്പെടുത്തിയാണ് സ്കോട്ട് പ്രഥമ ആസ്ട്രേലിയൻ പെന്തകോസ്തൽ പ്രധാനമന്ത്രിയായത്.

മോറിസൺ ആസ്ട്രേലിയയിലെ യൂണിറ്റിംഗ് സഭയിൽ ജനിച്ചു വളർന്ന സ്കോട്ട് പിന്നീട് പെന്തകോസ്തൽ വിശ്വാസം സ്വീകരിക്കുകയായിരുന്നു. ‘ഹൊറൈസൺ’ ചർച്ചിലെ ദീർഘകാല അംഗമാണ് മോറിസൺ.

ആസ്ട്രേലിയൻ ചരിത്രത്തിൽ ഭുരിഭാഗം പ്രധാനമന്ത്രിമാരും ക്രിസ്ത്യാനികളോ ക്രിസ്ത്യൻ മൂല്യങ്ങൾ കാക്കുന്നവരോ ആയിരുന്നെങ്കിലും ഇതാദ്യമാണ് പെന്തക്കോസ്ത് വിശ്വാസിയെ ആസ്ത്രേലിയൻ ജനതയ്ക്ക് പ്രധാനമന്ത്രിയായി ലഭിക്കുന്നത്.

തന്റെ പ്രഥമ സന്ദേശത്തിൽ തന്നെ, രക്ഷിച്ച കർത്താവായ യേശുക്രിസ്തുവിന് നന്ദി പറയുകയും തന്നെ സ്വാധീനിച്ച വിശ്വാസ സമൂഹത്തെ പ്രശംസിക്കുകയും ചെയ്യുകയുണ്ടായി.

“ഒരു ക്രിസ്തീയ ഭവനത്തിൽ ജനിച്ച് വളർന്നപ്പോൾ, ചെറുപ്രായത്തിൽ തന്നെ ഞാൻ എന്റെ വിശ്വാസത്തിൽ ഉറച്ചു. അനേകം സമർപ്പിത സഭാ നേതാക്കളുടെ ജീവിതം, പ്രത്യേകിച്ച് റവ. റേ ഗ്രീൻ, പാസ്റ്റർ ബ്രയാൻ ഹ്യൂസ്റ്റൺ എന്നെ സാധീനിച്ചു.” സ്കോട്ട് പറഞ്ഞു.

തന്റെ രാഷ്ട്രീയത്തിന് അദ്ദേഹം ഒരു ക്രിസ്ത്യൻ അടിസ്ഥാനം വയ്ക്കുകയുണ്ടായി. “എന്റെ വിശ്വാസത്തിൽനിന്നുള്ള സ്നേഹം, ദയ, നീതി എന്നീ മൂല്യങ്ങൾ ഞാൻ കാട്ടി, സഹാനുഭൂതിയോടെയും ദയയോടെയും പ്രവർത്തിക്കുന്നതിന്, ഞങ്ങളുടെ പൊതു മനുഷ്യത്വത്തെ അംഗീകരിക്കുകയും മറ്റുള്ളവരുടെ ക്ഷേമത്തെ പരിഗണിക്കുകയും ചെയ്യുന്നു. എല്ലാവർക്കും തങ്ങളുടെ മനുഷ്യശേഷി നിറവേറ്റുന്നതിനും, അനാവശ്യമായ ഇടപെടലുകൾ അവരുടെ വഴികളിൽ നിക്ഷിപ്തമാക്കുന്നതിനും, തങ്ങളുടെ സ്വന്തം ക്ഷേമത്തിനായുള്ള അവരുടെ വ്യക്തിപരമായ ഉത്തരവാദിത്വം കുറയ്ക്കുന്നതുൾപ്പെടെ, ഒരു സുന്ദരനാടാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുവാനും; മനുഷ്യന്റെ ജീവിതത്തിന്റെ പവിത്രത, വിവാഹം, കുടുംബത്തിന്റെ ധാർമ്മിക സത്യസന്ധത എന്നിവയെ ന്യായീകരിച്ച് ന്യായമായ വിധത്തിൽ പ്രവർത്തിക്കുക എന്നതുമാണ് എന്റെ ലക്ഷ്യം. സ്കോട്ട് പറഞ്ഞു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading