കവിത : ഗുരുനാഥൻ | അക്ഷയ ജേക്കബ്

ഒരു നാളിൽ ശിഷ്യരോടൊപ്പം വഞ്ചിയിൽ
യാത്ര ചെയ്തിടാവേ ദിവ്യനാഥൻ
ക്ഷീണിതനാകയാൽ നിദ്രയിൽ ആണ്ടുപോയ്‌
പാരിൻ ഉടയവൻ സർവേശ്വരൻ

News Middle Advt Banner

പരിതിൻ നാടുവിലായ് തോണിയെത്തീടവേ
മാരുതൻ സംഹാര ദൂതനായി
സാഗരം കലിപൂണ്ടിലകി മറിയുന്നു
ശിഷ്യരോ ഭയന്നേവം കേണിടുന്നു

നിദ്രയിലാഴുന്നു ഗുരുനാഥൻ
ഞങ്ങളിതാ മുങ്ങിത്താഴുന്നു
വേഗമുണരുക രക്ഷിക്ക നായകാ
മരണം ഞങ്ങളെ പുൽകിടുമേ

ഭുവിൻ അധിപതി പ്രപഞ്ചശക്തികൾ തൻ
ഉടയവൻ കാറ്റിനെ ശാന്തമാക്കി
കടലിനോടോതി അടങ്ങുക തൽക്ഷണം
കാറ്റും കടലും അനുസരിച്ചു

അല്പവിശ്വാസികളാം പ്രിയശിഷ്യരെ
എന്തിനീവിധം ഭയന്നു നിങ്ങൾ
നാഥന്റെ ചോദ്യത്തിൻ മുൻപിലവരുടെ
ശിരസുകൾ ലജ്ജയാൽ താണുപോയി

നാഥാ ഈ ലോകസാഗരത്തിൽ
എന്റെ ജീവിതത്തോണിയുഴറിടുമ്പോൾ
കരകാണാതഴലുമ്പോൾ ആഴിയിലാഴുമ്പോൾ
കരത്താൽ എന്നെ താങ്ങിടുമേ

ഇരവിലും പകലിലും ഓരോ നിമിഷവും
നീയൊപ്പമുണ്ടെന്ന നിത്യസത്യം
എന്നുമുൾകൊണ്ടിടാൻ തുറക്കണേ ഉൾക്കണ്ണ്
നിന്നെയറിയുവാൻ കൃപയേകണേ

എൻ ദുഃഖ കൂരിരുട്ടത്തെ മൂടിടുമ്പോൾ
ഭീതിയാൽ വാടിത്തളർന്നിടുമ്പോൾ
നിൻ മുഖസൂര്യനെനുള്ളിൽ തെളിയണേ
സ്വർഗ്ഗീയ തീരമനച്ചിടണേ….

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading