വിവാഹമോചനത്തിന് ഒരു വർഷം കാത്തിരിപ്പ് ഭരണഘടനാവിരുദ്ധം: ഹൈക്കോടതി

കൊച്ചി: ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികൾക്കു ഒരു വർഷത്തോളം കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ലെന്നു ഹൈക്കോടതി. ദമ്പതികൾക്കു വിവാഹമോചനത്തിന് അപേക്ഷിക്കാൻ ഒരു വർഷത്തോളം കാത്തിരിക്കണമെന്ന വ്യവസ്ഥയെ വിമർശിക്കുകയായിരുന്നു കോടതി. ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹങ്ങളെക്കുറിച്ചായിരുന്നു കോടതിയുടെ പരാമർശം.

പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചനത്തിനു വിവാഹം കഴിഞ്ഞ് ഒരു വർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണ്. കാത്തിരിപ്പ് നിബന്ധന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. ഇതിന്റെ പേരിൽ കുടുംബക്കോടതികൾ അപേക്ഷ നിരസിക്കരുതെന്നും കോടതി പറഞ്ഞു.

വിവാഹം കഴിഞ്ഞ് ഒരു വർഷമായില്ലെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി വിവാഹമോചന അപേക്ഷ നിരസിച്ച കുടുംബ കോടതിയുടെ ഉത്തരവിനെതിരായ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമർശം. അപേക്ഷ അടിയന്തരമായി പരിഗണിക്കാനും രണ്ടാഴ്ചയ്ക്കണം വിവാഹമോചന ഹർജി തീർപ്പാക്കാനും ബന്ധപ്പെട്ട കുടുംബ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading