കവിത: സാന്ത്വനം | സുജ സജി

 

ആരെല്ലാമെന്നെ തള്ളിയെന്നാലും
അനുദിനമെന്നോട് ചേർന്നിരിക്കും,
അകതാരിലെ വ്യഥയറിഞ്ഞ്
ആശ്വാസ വചസ്സുകൾ പകർന്നു നൽകും.

മരുയാത്രയിൽ ചരണങ്ങളിടറിയെന്ന്
കരുതിയ നേരത്ത് താങ്ങിയെന്നെ
മാറോടുചേർത്ത് വിങ്ങുമെൻ
നയനങ്ങളിൻ നീർമണികളകറ്റി.

ജനനി താനുള്ളിലെ വാത്സല്യവും ഉടപിറന്നൊരുടെ സ്നേഹവുമറ്റു പോകിലും,
കരുതുമെന്ന് നിനച്ചോരകന്നീടിലും
അണയും ഞാനവൻ ചാരവേ
നിസ്സഹായയായ് കേഴുമ്പോൾ എന്നരികിൽ
സാന്ത്വനമായ് വന്നെത്തും നാഥൻ.

മാർഗമായി, സത്യമായി ജീവനായി നിസ്സീമമാകുമലിവിൻ ഗുരുവരൻ നിർത്തി അയോഗ്യയാകുമെന്നെയും നിനച്ചില്ലൊരിക്കലുമീ
കൃപ തൻനിറവിലൻപൊട് ചേർത്തിരുത്തുമെന്നെയുമെന്ന്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading