ഓമൈക്രോണിന് പിന്നാലെ ‘ഫ്ലോറോണ’ റിപ്പോര്‍ട്ട് ചെയ്തതു.

KE News Desk l New Delhi, India

ഇസ്രായേൽ : കൊറോണയുടെ പുതിയ വകഭേദമായ ഒമൈക്രോണിന്റെ ഭയത്തിനിടയില്‍ ഇസ്രായേലില്‍ ‘ഫ്ലോറോണ’ എന്ന രോഗം റിപ്പോര്‍ട്ട് ചെയ്തതു. കൊവിഡ് 19, ഇന്‍ഫ്ലുവന്‍സ എന്നിവയുടെ ഇരട്ട അണുബാധയായ ഫ്ലോറോണ രോഗത്തിന്റെ ആദ്യ കേസ് ഇസ്രായേലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിയായ സ്ത്രീക്ക് ഫ്ലോറോണ ഉണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മറ്റൊരു റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ യുവതി വാക്സിന്‍ എടുത്തിട്ടില്ലെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

എന്താണ് ഫ്ലോറോണ? വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ കോവിഡ് -19, ഇന്‍ഫ്ലുവന്‍സ എന്നിവയുടെ ഇരട്ട അണുബാധയാണ് ‘ഫ്ലോറോണ’ രോഗം. എന്നിരുന്നാലും ഇത് ഒരു പുതിയ വേരിയന്റല്ല. അടുത്തിടെ ഇന്‍ഫ്ലുവന്‍സ കേസുകളില്‍ ഒരു സ്പൈക്ക് സാക്ഷിയായതിനാല്‍ ഇസ്രായേലി ഡോക്ടര്‍മാര്‍ ‘ഫ്ലോറോണ’യെ കുറിച്ച്‌ പഠനം നടത്തുന്നുണ്ട്‌.രണ്ട് വൈറസുകള്‍ ഒരേസമയം മനുഷ്യശരീരത്തെ ബാധിക്കുന്നതിനാല്‍ ഫ്ലോറോണ രോഗപ്രതിരോധ വ്യവസ്ഥയിലെ ഗുരുതരമായ വീഴ്ചയെ സൂചിപ്പിക്കുന്നു.

പുതിയ വേരിയന്റല്ലാത്തതിനാല്‍ ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല.

ഡെല്‍മൈക്രോണിന്റെ കണ്ടെത്തലിനെക്കുറിച്ച്‌ നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, അതു ഒരു പുതിയ വേരിയന്റല്ല. യൂറോപ്പിലും യുഎസിലും, SARS-CoV-2 വേരിയന്റായ ഡെല്‍റ്റയും ഒമിക്രോണും ഒരേ സമയം ആക്രമിക്കുന്ന സംഭവങ്ങളുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.