ഇന്നത്തെ ചിന്ത : സത്യകൂടാരത്തിന്റെ ശുശ്രൂഷകനായ മഹാപുരോഹിതൻ |ജെ.പി വെണ്ണിക്കുളം

ക്രിസ്തുവിന്റെ പൗരോഹിത്യത്തിന്റെ ശ്രേഷ്ഠതയാണ് എബ്രായർ എട്ടാം അധ്യായത്തിൽ കാണുന്നത്. ഇവിടെ പുരോഹിതന്റെ ശുശ്രൂഷയെക്കുറിച്ചു വായിക്കുന്നു. ലേവ്യപൗരോഹിത്യത്തിൽ ഉള്ളവയായിരുന്നു നിയമവും, വിശുദ്ധമന്ദിരവും യാഗവുമൊക്കെ. എന്നാൽ ഈ അധ്യായത്തിൽ പറയുന്ന സത്യകൂടാരം സമാഗമന കൂടാരമല്ല. ഇതു മനുഷ്യൻ സൃഷ്ടിച്ചതുമല്ല. ഇതിന്റെ സ്ഥാപകൻ ദൈവമാണ്. ആ സ്വർഗീയ കൂടാരത്തിന്റെ പുരോഹിതനാണ് ക്രിസ്തു. നിത്യമായ ആ വിശുദ്ധസ്ഥലം അദൃശ്യമാണ്. നമ്മുടെ മഹാപുരോഹിതനായ ക്രിസ്തു അവിടെ നമുക്കായി പിതാവിന്റെ സന്നിധിയിൽ വാദിക്കുന്നു. ലേവ്യ പുരോഹിതന്മാർ യാഗം അർപ്പിച്ചുകൊണ്ടേയിരുന്നപ്പോൾ ക്രിസ്തു ഒരിക്കലായി യാഗമായി. മാത്രമല്ല, അവർ യാഗം അർപ്പിക്കുവാനായി കൂടാരത്തിലേക്കു പ്രവേശിച്ചപ്പോൾ ക്രിസ്തു യാഗമായ ശേഷം സത്യകൂടാരത്തിൽ ശുശ്രൂഷിക്കുന്നു.

News Middle Advt Banner

വേദഭാഗം : എബ്രായർ 8
ജെ പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading