കവിത: തലവനെ തിരിച്ചറിയാം

പാ. പ്രവീണ്‍ പ്രചോദന

ലോകവനത്തിൽ തലവെച്ചുകൊടുപ്പവനോ
ലോകഇമ്പങ്ങളിൽ രമിച്ചുമതിപ്പവനോ
സ്വന്തം തട്ടകം ചെന്മയായ് നിലനിർത്തുപവനോ
അനുയായികളെ അകറ്റി നിർത്തുപവനോ

ആരോപണങ്ങൾക്കു വിധേയനാപുവനോ
ജഡീകസുഖങ്ങളിൽ അനുരാഗം കൊള്ളുപവനോ
കൺകണ്ടതെല്ലാം സ്വന്തമാക്കുപവനോ
സ്വർഗ്ഗത്തെ മറന്നു ഭൂമിയെ സ്വർഗമായ്‌ കരുതുപവനോ

തനിക്കു മുകളിൽ ആരുമില്ലെന്നും
തനിക്കു ശേഷവും ആരുമില്ലെന്നും
സ്വന്തവും ബന്ധവും അടർത്തി മാറ്റി
സമ്പത്തിൻ മെത്തയിൽ മയങ്ങുന്നവൻ

അർത്ഥശൂന്യമാം സ്വാപ്നക്കോട്ടകൾ
സ്വയം മെനഞ്ഞു
വ്യർത്ഥമായ് ജീവിതനാൾക്കൾ കഴിച്ചും
മൃഷ്ടാന ഭോജനം തിന്നുമടുത്തും

സഹജീവിയെ പാടെ മറന്നു
സഹതാപമറ്റ ഹൃദടം പേറി
സർവ്വജയത്തിനും കാരണഭൂതനാം
സർവശക്തനെയും മറന്നു

ശങ്കലേശവുമില്ലാതെ
അന്യനെ കരയിപ്പിച്ചു
അവരുടെ
കണ്ണുനീരിൽ ആറാടികുളിച്ചു

ആനന്ദം കൊണ്ടിടാൻ
അധികാരത്തിലേറുമ്പോൾ
മെരുക്കിയെടുക്കുന്ന പരുക്കൻ ഹൃദയവും
സുഖലോലുപതയിൽ രസിച്ചു

സഹജരെ കഷ്ടതയിൻ
വറച്ചട്ടിയിൽ വറുക്കുന്ന
ആണത്വം മറന്നു ആൺപ്രജയെ കൊല്ലുവാൻ
ആജ്ഞ പുറപ്പെടുവിക്കുന്ന ഫറവോന്മാരും

സർവ്വശക്തനെ മാത്രമേ സേവിക്കു
എന്നുറച്ച ബാലന്മാരെതീച്ചൂളയിൽ തള്ളിയും
ഗർജ്ജിക്കും സിംഹത്തിൻ ഗുഹയിൽ എറിയുന്ന രാജനും
കുറ്റമില്ലാത്തോനെ കുറ്റം വിധിക്കുന്ന കുലപതിമാരോ

ഇന്നിന്റെ ലോകത്തെ വാഴുന്ന
രാജ്യസംസ്ഥാന അധിപതിമാരോ
ആരെന്നു ചൊല്ലുവിൻ
നെറികെട്ട ലോകത്തിലെ10നേരുള്ള തലവൻ

ഐക്യഖണ്ഡേനെ ചൊല്ലിടാം
ഇല്ലില്ല ഒരധിപനും യോഗ്യനായി
ആകാശസീമകൾ താഴെയും
ഭൂതലത്തിൻ മുകൾ പരപ്പതിലും.

പ്രത്യാശിച്ചീടാൻ വകയുണ്ട് നിശ്ചയം
ആകാശവും ഭൂമിയും നിർമ്മിച്ച
കർത്താധികർത്താനും
രാജാധിരാജനും

ലോകത്തിൻ രക്ഷകനാം
യേശു തൻ ആധിപത്യം
സ്‌ഥാപിതമാകുന്ന
നാളിതു സമീപമാണല്ലോ.

ആകയാൽ പുത്രത്വത്തിൻ
ആത്മാവുള്ളോരേ ഉണർന്നിടാം
കൂടിടാം ഒന്നായ് കൊടി ഉയർത്തിടാം
ശ്രീയേശുരാജനാം ലോകത്തിൻ തലവനായി….

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.