ഇന്നത്തെ ചിന്ത : നീതിമാന്റെ സങ്കേതം ദൈവമത്രെ | ജെ.പി വെണ്ണിക്കുളം

ഉഗ്രപീഡ അനുഭവിക്കുമ്പോൾ പ്രശ്നങ്ങളിൽ നിന്നും ഓടിയൊളിക്കുവാൻ പലരും തന്നെ ബുദ്ധിയുപദേശിച്ചപ്പോൾ ദാവീദ് പറയുന്നു:
“ഞാൻ യഹോവയെ ശരണമാക്കിയിരിക്കുന്നു; പക്ഷികളേ, നിങ്ങളുടെ പർവ്വതത്തിലേക്കു പറന്നുപോകുവിൻ എന്നു നിങ്ങൾ എന്നോടു പറയുന്നതു എങ്ങനെ?”(സങ്കീർത്തനങ്ങൾ 11:1). പ്രതിസന്ധികൾ ഒഴിഞ്ഞൊരു നിമിഷം ഭക്തന്റെ ജീവിതത്തിൽ ഇല്ല. താൻ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്കുള്ള പരിഹാരം ഓടിയൊളിക്കലല്ല; പ്രത്യുത, ഉറച്ചുനിന്നു അതിനെ നേരിടുക എന്നതാണ്. ശത്രുവിന്റെ തന്ത്രങ്ങൾ പലവിധമായിരിക്കും. എന്നാൽ ‘ഇരുട്ടത്ത് എയ്യുന്ന’ (വാക്യം 2)ശത്രുവിന്റെ തന്ത്രത്തെ തിരിച്ചറിയുന്നവന് അതിനെ ജയിക്കുവാനുള്ള കൃപയും ദൈവം നൽകും. ശത്രു മറഞ്ഞിരുന്നു ആക്രമിക്കുന്നവനാണെങ്കിൽ ദൈവം പരസ്യമായി മാനിക്കുന്നവനാണ്. കാരണം, നീതിമാന്റെ അഭയസ്ഥാനം ദൈവത്തിലത്രേ.

ധ്യാനം: സങ്കീർത്തനങ്ങൾ 11
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply