മനോജ് എബ്രഹാം ഐ.പി.എസ് വിജിലൻസ് ആൻഡ് ആൻഡി കറപ്ഷൻ ബ്യൂറോ ഡയറക്ടർ

നിബു വെള്ളവന്താനം

തിരുവനന്തപുരം: ഫയർ ഫോഴ്സ് മേധാവി ആയി ചുമതല ഏറ്റതിനുശേഷം വിജിലൻസ് ആൻഡ് ആൻഡി കറപ്ഷൻ ബ്യൂറോ ഡയറക്ടറുടെ ചുമതല നൽകി. കേരളാ പോലീസിലെ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ മനോജ് എബ്രഹാമിന് വീണ്ടും പുതിയ നിയോഗം. യോഗേഷ് ഗുപ്തയാണ് പുതിയ ഫയർഫോഴ്സ് മേധാവി. എഡിജിപി എം ആർ അജിത് കുമാറിനെ എക്സൈസ് കമീഷണറായും നിയമിച്ചു. 2025 മെയ് ഒന്ന് മുതൽ കേരള പോലീസിലെ ഡി.ജി.പിയായി തുടരുന്ന മനോജ് എബ്രഹാം നിലവിൽ ഫയർഫോഴ്സ് മേധാവിയായിരുന്നു.
അടൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ എ.എസ്.പി ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് പോലീസ് സൂപ്രണ്ടായി പ്രമോഷൻ ലഭിച്ചപ്പോൾ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ചുമതലയും വഹിച്ചു. 2024 മുതൽ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായിരുന്നു. മുൻപ് തിരുവനന്തപുരം റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, കേരള പോലീസിന്റെ സൈബർ ഡോമിലെ നോഡൽ ഓഫീസർ, ട്രാഫിക് റോഡ് സുരക്ഷ ഓഫീസർ എന്നീ പദവികൾ വഹിച്ചു. രാഷ്ട്രീയ അതിക്രമങ്ങളും കൊലപാതകങ്ങളും രൂക്ഷമായിരുന്ന സമയത്ത് കണ്ണൂർ ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു. ആ നാല് വർഷങ്ങളിൽ കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഗണ്യമായി കുറയ്ക്കാനായി. തുടർന്ന് തിരുവനന്തപുരം, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആയി ഏഴ് വർഷം സേവനം നടത്തിയ വേളയിൽ പലതരം പുതിയ മാറ്റങ്ങളും ഈ രണ്ട് സിറ്റികളിലും കൊണ്ടുവരാൻ അദ്ദേഹത്തിനായി. കമ്മ്യൂണിറ്റി പോലീസ്, ജനമൈത്രി പോലീസ് എന്നിവ അദ്ദേഹത്തിന്റെ പുതിയ കാഴ്ചപ്പാടുകൾ ആയിരുന്നു. മനോജ് എബ്രഹാം കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആയിരുന്നപ്പോഴാണ് 2009-ൽ ഇന്റർനാഷണൽ കമ്മ്യൂണിറ്റി പോലീസിംഗ് അവാർഡ് ലഭിച്ചത്. കൂടാതെ 2011-ൽ Man of the Decade award അവാർഡും അദ്ദേഹത്തിന് നേടാനായി. കൊച്ചി സിറ്റിയിലെ ക്രൈം റേറ്റുകൾ കുറയ്ക്കാൻ കഴിഞ്ഞതും, ലോ ആൻഡ് ഓർഡർ മികച്ച രീതിയിൽ നടപ്പിലാക്കിയത്തിനും ആയിരുന്നു ഈ അവാർഡുകൾ. ആ വർഷം തന്നെ പ്രശസ്ത സേവനത്തുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും നേടി. 2012-ൽ ഇൻസ്പെക്ടർ ജനൽ ആയി പ്രമോഷൻ ലഭിച്ച അദ്ദേഹം പോലീസ് ഹെഡ് കോട്ടേഴ്സിലും തുടർന്ന് തിരുവനന്തപുരം റേഞ്ച് ഐ.ജി ആയും പ്രവർത്തിച്ചു. ഈ കാലഘട്ടത്തിൽ ട്രാഫിക് ഐ.ജിയുടെ അധിക ചുമതലും വഹിച്ചു. മനോജ്‌ എബ്രഹാം ഐ.ജി ആയിരുന്ന വേളയിൽ ആണ് കേരള പോലീസിന്റെ നൂതന സംരംഭം ആയ സൈബർ ഡോം ആരംഭിച്ചത്.
തുടർന്ന് 2019-ൽ എ.ഡി.ജി.പി ആയി പ്രമോഷൻ ലഭിച്ചതിനെ തുടർന്ന് അദ്ദേഹം പോലീസ് ഹെഡ് കോർട്ടേഴ്സിൽ എ.ഡി.ജി.പി ആയും തുടർന്ന് വിജിലൻസ് ഡയറക്ടറായും പ്രവർത്തിച്ചു. ആ കാല അളവിൽ ആണ് ഒരു വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടിയത്. അതിനുശേഷം ഇന്റലിജൻസ് എ.ഡി.ജി.പി ആയി പ്രവർത്തി കൊണ്ടിരിക്കെയാണ് എ.ഡി.ജി.പി ക്രമസമാധാന ചുമതലയിലേക്ക് എത്തുന്നതും അവിടെ നിന്നും ഡി.ജി.പി ആയി പ്രമോഷൻ ആകുന്നതും.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സൈബർ കോൺഫറൻസായ കൊക്കൂൺ ആരംഭിച്ചതും അദ്ദേഹത്തിന്റെ ആശയത്തിൽ ആണ്. സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന ലഹരിയുടെ ഉപയോഗം തടയുന്നതിന് വേണ്ടിയുള്ള ഓപ്പറേഷൻ ഡീ-ഹണ്ടും, കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് വേണ്ടിയുള്ള ഓപ്പറേഷൻ പി-ഹണ്ടും ആരംഭിച്ചതും മനോജ് എബ്രഹാം ആയിരുന്നു. ഹൈദരാബാദ് നാഷണൽ പോലീസ് അക്കാഡമി ഉദ്യോഗസ്ഥനായിരുന്ന ചെങ്ങന്നൂർ കല്ലിശ്ശേരി മഴുക്കീർ സ്വദേശി പരേതനായ വി.കെ ഏബ്രഹാമിന്റെ മകനാണ്. ഡെന്റൽ സർജൻ ആയ ഡോ.ഷൈനോ മനോജ്‌ ആണ് ഭാര്യ. ജോഹാൻ എം എബ്രഹാം, നിഹാൻ എം എബ്രഹാം, നതാൻ എം എബ്രഹാം എന്നിവർ മക്കൾ ആണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.