ഒമാൻ ജനതയ്ക്ക് സിവിൽ ഡിഫൻസിന്റെ സുരക്ഷാ മുന്നറിയിപ്പ്; ഗൾഫ് കൊടുങ്കാറ്റ് ഭീതിയിൽ

സലാല: ‘മെക്കനു’വിന്റെ പശ്ചാത്തലത്തിൽ ഒമാൻ സിവിൽ ഡിഫിൻസും മറ്റു അതോറിറ്റികളും നൽകുന്ന മുന്നറിയിപ്പുകൾ അനുസരിച്ച് മെയ് 25 വെള്ളി, മെയ് 26 ശനി ദിവസങ്ങൾ സലാലയെ സംബന്ധിച്ച് നിർണായകമാണ്.

UAE യിലും അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.

കറ്റിന്റെ ശൿതിക്കനുസരിച്ച് നാശനഷ്ടം ഉണ്ടാവാൻ സാധ്യതയുണ്ട്. സ്വദേശികൾ വലിയ മുന്നൊരുക്കത്തിലാണ്. കാര്യങ്ങൾ ഗൗരവത്തിൽ എടുക്കുകയും താഴെ കാണുന്ന മുൻ കരുതലുകൾ എല്ലാവരും നിർബന്ധമായും സ്വീകരിക്കുകയും ചെയ്യുക.

1. മഴ സദയിൽ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്. എന്നാൽ അത് വലിയ പ്രയാസം ഉണ്ടാക്കില്ല എന്നാണ് വിലയിരുത്തൽ. മെയ് 25 വെള്ളിയാഴ്ച പുലർച്ചെയാവും മെക്കനു ചുഴലിക്കാറ്റ് സലാല തീരത്ത് എത്തുക. ഇത് ശനിയാഴ്ച ഉച്ച വരെ സലാലയിൽ പ്രയാസമുണ്ടാക്കൻ സാധ്യതയുണ്ട്. ഈ സമയത്ത് സുരക്ഷിതമായ കോൺക്രീറ്റ് മേൽക്കൂരയുള്ള കെട്ടിടങ്ങളിൽ താമസിക്കുക.
എല്ലാ യാത്രകളും (കാറ്റ് കാണാനുദ്ദേശിച്ച് പുറത്തിറങ്ങുന്നത് പോലും) ഓഴിവാക്കുക. കാരണം തീരത്തെത്തുമ്പോൾ കാറ്റഗറി 2 ആയി കാറ്റിന്റെ ശക്തി വർധിക്കുമെന്നാണ് മുന്നറിയിപ്പ് . ഇത് ഒരാളെ പറത്തി കൊണ്ട് പോകാൻ ശേഷിയുള്ളതാണ്.
സുരക്ഷക്ക് പ്രാധാന്യം നൽകിയാണ് അന്ന് ജുമഅ നമസ്കാരത്തിൽ പോലും പങ്കെടുക്കാവൂ.
ശൿതമായ കാറ്റാണെങ്കിൽ ജുമുഅ ഒഴിവാക്കി ളുഹർ നമസ്കരിക്കുകയാകും ഉചിതം.

2. ഇലൿട്രിസിറ്റി, പൈപ്പ് ലൈൻ വെള്ളം, ടെലഫോൺ, മൊബൈൽ എന്നിവ നിശ്ചലാമാകാൻ സാധ്യതയുണ്ട്.

മെഴുകുതിരി, ടോർച്ച്, പവർ ബാങ്ക് എന്നിവ കരുതുക. കുടിവെള്ളം കുറഞ്ഞത് ഒരാഴ്ചത്തേക്ക് ആവശ്യമായത് ശേഖരിച്ച് വെക്കുക. മറ്റു പ്രാഥമിക ആവശ്യങ്ങൾക്കുള്ള വെള്ളവും കരുതി വെച്ച് മിതമായി ഉപയോഗിക്കുക. വെള്ളത്തിന്റെ ലൈൻ പുനസ്ഥാപിക്കാൻ ദിവസങ്ങൾ വേണ്ടി വന്നേക്കും.
ലാന്റ് ലൈൻ നമ്പറുകൾ അവസാനം വരെ വർക്ക് ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ അത്തരം നമ്പറുകൾ സംഘടിപ്പിച്ച് അത്യാവശ്യ കമ്മ്യൂണിക്കേഷൻ നടത്തുക.
നാട്ടിലെ ബന്ധുക്കളെയും മറ്റും വിളിച്ച് രണ്ട് ദിവസത്തേക്ക് ലൈൻ കിട്ടാൻ സാധ്യതയില്ലയെന്ന് നേരത്തെ തന്നെ അറിയിക്കുക.

3. ഗ്രൗണ്ട് ഫ്ളോറുകളിൽ താമസിക്കുന്നവർ ഒന്നാം നിലയിലുള്ള സുഹ്യത്തുക്കളുടെയും മറ്റും റൂമുകളിലേക്ക് മാറുക. ദാരീസ്, നമ്പർ ഫൈവ്, ഹാഫ, സനായിയ്യ തുടങ്ങി പെട്ടെന്ന് വെള്ള കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ഉള്ളവർ ഈ കാര്യത്തിൽ തികഞ്ഞ ജാഗ്രത പുലർത്തുക.

4. വാഹനങ്ങളിൽ ഫുൾ ടാങ്ക് ഇന്ധനം കരുതുക.
വാഹനങ്ങൾ സുരക്ഷിതമായ സ്ഥലത്ത് പാർക്ക് ചെയ്യുക . കാറ്റ് അടിച്ച് കൊണ്ട് വരുന്ന വസ്തുക്കൾ വാഹനത്തിൽ ഇടിച്ചു, മഴ വെള്ളപ്പാച്ചിലിൽ പെട്ടുമാകും അധിക വാഹനങ്ങൾക്കും തകരാർ സംഭവിക്കുക. അയതിനാൽ യുൿതി പൂർവ്വം വാഹനം പാർക്ക് ചെയ്യേണ്ടുന്ന സ്ഥലം നേരത്തെ കണ്ടെത്തി അങ്ങോട്ടേക്ക് മാറ്റുക .
മഴ കനത്താൽ പിന്നെ വാഹനം ഉപയോഗിക്കരുത്. അടിയന്തിര സാഹചര്യത്തിൽ സിവിൽ ഡിഫൻസിനെ ബന്ധപ്പെടുകയാണ് വേണ്ടത്.

5. അത്യാവശ്യം ഒമാനി റിയാൽ കൈയ്യിൽ കരുതുക. ഒരാഴ്ചയിലധികം ATM നിലച്ചാലും പ്രയാസമാകത്ത തരത്തിലുള്ള തുകയാണ് കരുതേണ്ടത്.

6. താമസിക്കുന്നതിന് സമീപമുള്ള ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളും മരങ്ങളും നേരത്തെ കണ്ട് വെക്കുക. അസാമാന്യ സാഹചര്യങ്ങളിൽ ഉപയോഗപ്പെട്ടേക്കാം.

7. ഫ്രീസറുകളിലും മറ്റുമുള്ള കേട് വരുന്ന സാധനങ്ങൾ ഉപയോഗിച്ച് തീർക്കുക. കുക്കിങ്ങ് ഗാസ് സിലണ്ടറുകൽ നിറച്ച് വെക്കുക.

8. അത്യാവശ്യ രേഖകൾ (പാസ്പോർട്ട്, Resident card, Bank Card, Certificates) തുടങ്ങിയ വാട്ടർ പ്രൂഫ് കവറുകളിൽ സൂക്ഷിക്കുക. അത്യാവശ്യ ഘട്ടത്തിൽ അതുമായി പെട്ടെന്ന് നീങ്ങേണ്ടി വന്നൽ കൈയ്യിൽ കരുതാൻ സൗകര്യത്തിനായിരിക്കണം അത്.

9. Emergency Tel Numbers below:-

Civil Defense dhofar 23234599
Civil Defense sadha 23234975
Civil Defense salalah 23290077
Civil Defense awqad 23212146
Civil Defense raysut 23219131
Civil Defense mirbat 23268594
Civil Defense thaka 23258077
Water Emergency 1445
Water emergency 23290052
Electricity emergency 154
Electricity emergency 23219188
Ambulance awqad 99479463
Sulthan Qaboos hospital sll 23216100
Police station salalah 23290099
Police station sadha 23234170
Airport salalah 23295747

10. ദുരന്ത നിവാരണത്തിൽ കഴിയുന്ന സേവനങ്ങൾ അർപ്പിക്കാൻ ഐ.എം.ഐ സലാലയും നിങ്ങളോടൊപ്പമുണ്ട്. ഇന്നലെ ഐ.എം.ഐ ഹാളിൽ ചേർന്ന യോഗത്തിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പറുകൾ ചുവടെ.

സൈനുദ്ദീൻ. കെ 99490108
സബീർ പി.റ്റി 92822648
സാബുഖാൻ 95445348
അബ്ദുല്ല മുഹമ്മദ്‌ 95851425
അബ്ദുൽ റഷീദ് 99894939
സമീർ.കെ.ജെ 97080566
മുസ്തഫ കെ.94052178
സിദ്ധീഖ്. എൻ.പി 99484599

കരുണാവാരിധിയായ ദൈവം തമ്പുരാൻ എല്ലാ പ്രയാസങ്ങളിൽ നിന്നും നാടിനെയും നമ്മെയെല്ലാവരേയും കാത്തു രക്ഷിക്കട്ടെ എന്നും മുന്നറിയിപ്പിൽ പറയുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.